തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. സര്‍ക്കാരിന്‍റെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേവസ്വം ബോര്‍ഡുകളുടെ നിയമനകാര്യത്തിലും സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയമനകാര്യങ്ങളില്‍ കോടതി ഇടപെടല്‍ കാരണം ഒന്നും ചെയ്യാനാകുന്നില്ല. ഇക്കാരണത്താല്‍ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി നിര്‍ദേശാനുസരണമാണ് എസ്‌ഐടി അന്വേഷണം നടത്തിയത്. എന്നാല്‍ എസ്‌ഐടി ഇതുവരെക്കും പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയിട്ടില്ല. കോടതി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ എസ്‌ഐടിയോട് നിര്‍ദേശവും കൊടുത്തിട്ടില്ല. യഥാർഥ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടുമൊയെന്ന ആശങ്ക സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.